Agape

Saturday, 12 April 2025

"ആവശ്യവും മറുപടിയും "

ആവശ്യവും മറുപടിയും. "എലിശാ അവളോട് : ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? "(2 രാജാക്കന്മാർ 4:2). എലിശായുടെ പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരാൾ എലിശായോട് നിലവിളിച്ചു പറഞ്ഞത് അങ്ങയുടെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി. അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് യഹോവ ഭക്തനായിരുന്നെല്ലോ എന്നു പറഞ്ഞു. ഇപ്പോൾ കടക്കാരൻ തന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു എലിശായോട് പറഞ്ഞു. എലിശാ അവളോട്: ഞാൻ നിനക്ക് വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയ്യല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു. അതിനു എലിശാ നീ ചെന്നു നിന്റെ അയൽക്കാരാടൊക്കെയും വെറും പാത്രങ്ങൾ വാങ്ങുക എന്നു പറഞ്ഞു. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ചു പാത്രങ്ങളിലൊക്കെയും എണ്ണ പകർന്നു നിറച്ചു വയ്ക്കുക എന്നു പറഞ്ഞു.പ്രവാചക ശിഷ്യന്റെ ഭാര്യ പാത്രങ്ങളിൽ എണ്ണ നിറച്ചു. പാത്രങ്ങളിൽ എണ്ണ നിറച്ചു തീർന്നപ്പോൾ എണ്ണയും തീർന്നു.എണ്ണ തീർന്നപ്പോൾ പ്രവാചക ശിഷ്യന്റെ ഭാര്യ വസ്തുത എലിശായോട് അറിയിച്ചു. എലിശ അവളോട്‌ നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ട് നീയും മക്കളും ഉപജീവനം കഴിച്ചു കൊൾക എന്നു പറഞ്ഞു. എലിശാ യേശുക്രിസ്തുവിനു പ്രതിപുരുഷൻ ആയി നിലകൊള്ളുന്നു. പ്രിയ ദൈവപൈതലേ നിന്നെ ഭാരപ്പെടുത്തുന്ന വിഷയം എന്തും ആയികൊള്ളട്ടെ പ്രാർത്ഥന യോടെ നീ ദൈവസന്നിധിയിൽ ചെന്നു നിന്റെ സങ്കടം ബോധിപ്പിക്കുക. യേശുക്രിസ്തു നിന്നോട് ഉത്തരം അരുളും. അതു നീ അനുസരിക്കുക. എലിശാ പറഞ്ഞത് പ്രവാചക ശിഷ്യന്റെ ഭാര്യ അനുസരിച്ചപ്പോൾ അവളുടെ കടം വീട്ടുവാനും ശേഷിപ്പ് കൊണ്ടു ഉപജീവനം കഴിക്കുവാനും ഇടയായിതീർന്നു.കർത്താവ് നമ്മോട് പറയുന്നത് നാം അനുസരിക്കുമ്പോൾ നമ്മുടെ വിഷയത്തിനു പരിഹാരമാകും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...